തബർറുക്ക്

                                                             ഷാഹിദ് 





മനുഷ്യൻ പൊതുവേ ദുർബല മനസ്സിന്റെ ഉടമയാണ്  ജീവിതത്തിൽ നേരിടുന്ന ചെറിയ ചെറിയ പ്രയാസങ്ങൾ പോലും അവന്നു സഹിക്കാവുന്നതിലപ്പുറമായി അവൻ കാണുന്നു . അതുകൊണ്ടു തന്നെ ആ പ്രയാസം എങ്ങിനെ ഉണ്ടായി എന്ന്  മനസ്സിൽ ചിന്തിച്ചു ചിന്തിച്ചു അവൻ സ്വയം പല കാരണങ്ങളും കണ്ടെത്തുന്നു . ചില ജീവിത ശൈലികളെ വരെ ചിലർ അവരുടെ ഭാഗ്യമുദ്രയായി കണക്കാക്കുന്നു . ചില ക്രിക്കെറ്റ്  കളിക്കാർ പ്രത്യേക ബാഡ്ജുകളും മറ്റും തങ്ങളുടെ ഭാഗ്യമുദ്രയായി അണിഞ്ഞു കളിക്കാൻ ഇറങ്ങുന്നത് അത്തരത്തിൽ ഒരു ഉദാഹരണമാണ് . ഒരു വട്ടം ആ ബാഡ്ജ്  അണിയാൻ സാധിച്ചില്ലെങ്കിൽ താങ്കൾക് പ്രയാസങ്ങൾ ഉണ്ടാകുമെന്നു അവർ  വിശ്വസിക്കുന്നു. ഇത്തരക്കാർ പ്രപഞ്ചത്തിലുള്ള ചരാചരങ്ങളിൽ നിന്നും ഗുണ ദോഷങ്ങൾ പ്രതീക്ഷിക്കുന്നു . അഭൗതീഗമായ മാർഗത്തിലാണ്  ഈ ഗുണ ദോഷങ്ങൾ മിക്കതും അവർ പ്രതീക്ഷിക്കുന്നത്.
ബാഡ്ജ് ഭൗതീക വസ്തുവായിട്ടുപ്പോലും , ഒരു ബാഡ്ജ് കെട്ടിയാൽ അയാൾക്  കൂടുതൽ റൺസ് അടിക്കാൻ പറ്റുന്നത്  എങ്ങിനെ എന്ന്  ഭൗതീകമാനങ്ങൾ കൊണ്ട്  വിവരിക്കാൻ സാധിക്കാത്തതുകൊണ്ടാണ്   അതിനെ അഭൗതീക മാർഗ്ഗം എന്ന് വിളിക്കുന്നത് , യഥാർത്ഥത്തിൽ അയാളുടെ മനസ്സിന്റെ സ്വന്തം തോന്നലാണ് പ്രസ്തുത വിശ്വാസം . ആ ബാഡ്ജ്  ധരിക്കുന്ന ദിനം അയാൾക് ഭാഗ്യമുണ്ടെന്നു അയാൾ വിശ്വസിക്കുന്നു . ഇത്തരക്കാർ ഏതെങ്കിലും പദാർത്ഥങ്ങളിൽ സൂപ്പർ നാച്ചുറലായ പവർ ഉണ്ടെന്നു വിശ്വസിച്ചു അതിനോട് ഭയ ഭക്തി കാട്ടുന്നു . സുലൈമാൻ നബിയുടെ താബിസ് , ഏലസ്സ് , നൂൽ, തകിട് , കല്ല് മോതിരങ്ങൾ തുടഞ്ഞി പല വസ്തുക്കളും അനുഗ്രഹങ്ങൾക്കായി ആളുകൾ ഉപയോഗിക്കുന്നു . ആത്മീയ ആചാര്യൻ ചമയുന്ന മിക്കവരും അത്ഭുത പ്രവർത്തികൾ കാണിച്ചു വിഭൂതിയും , പ്രസാദവുമെല്ലാം ഉണ്ടാക്കി ഭക്തർക് നൽകുന്നു , ദർഗ്ഗ കാളിൽ നിന്നും എണ്ണയും , നൂലും മന്ത്രിച്  നൽകപ്പെടുന്നു . ഇതിലെല്ലാം തന്നെ ബറക്കത് [അനുഗ്രഹം ] ഉണ്ടെന്നു വിശ്വസിച്ചു ആളുകൾ ഉപയോഗിക്കുന്നു . ഇന്നിപ്പോൾ ഇതൊരു വൻ വ്യവസായം ആയി മാറിയിട്ടുണ്ട് . മഹത്തുക്കളുടെ അവശിഷ്ട്ടങ്ങൾ ഉപയോഗിച്ചു അനുഗ്രഹം നേടലാണ് ഇതിലെ പ്രധാനപ്പെട്ട ബിസിനസ് . അതിനവർ പ്രധാനമായും  മഹത്തുക്കളുടെ മുടി , വസ്ത്രം , വിയർപ്പ് തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നു . മൂലധനം മുടക്കാതെ തന്നെ വലിയ ലാഭം ഉണ്ടാകുന്ന വൻ വ്യവസായമാണ്  ഇന്ന്  മത വ്യവസായം. അതെ ഇന്ന്  "മതം " വൻ ലാഭം ഉണ്ടാക്കിത്തരുന്ന വ്യവസായമാണ്  അതിന്റെ ഉപചാപകന്മാർ പുരോഹിതന്മാരും . സ്വന്തം സിന്ധാന്തങ്ങളെ മതത്തിലേക്ക്  തിരുകി കയറ്റിയവരും , സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി നബിയുടെ പേരിൽ കള്ളം കെട്ടിച്ചമച്ചവരും  ഉണ്ടാക്കിത്തീർത്ത നിർമിത പ്രമാണ വലയത്തിൽപെട്ട്  സത്യത്തിൽ നിന്നും മറക്കപെട്ടവരാണ്  മുസ്ലിം സമുദായം .  വേദ ഗ്രന്ഥത്തിലുള്ള അജ്ഞതയും അകൽച്ചയും മൂലം  വിശ്വാസദൃഢത  നഷ്ടപെട്ട കേവലം 'വിശ്വാസികൾ ' എന്ന നാമത്തിൽ അറിയപ്പെടുന്ന ഇത്തരം  ജനതയാണ്  പുരോഹിതവലയങ്ങളിൽ  എത്തിപ്പെടുന്നത് . ഇത്തരം അന്ധ വിശ്വാസത്തിലേക്ക്  പോകാനുള്ള പ്രഥമ പ്രധാനമായ കാരണം ദുർബല മനസ്സുതന്നെയാണ് . അവർ ദോഷങ്ങളും ആപത്തും ഉണ്ടാകുമ്പോൾ  ഭയന്ന്  പല അന്ധവിശ്വാസങ്ങളിലേക്കും ചേക്കേറുന്നു . മുൻവിധിയില്ലാതെ വിഷയത്തെ സമീപിച്ചാൽ  എന്ത് ഗ്രഹിക്കാൻ സാധിക്കുമെന്ന് നോക്കാം;
ഗുണ ദോഷങ്ങൾ പ്രതീക്ഷിക്കല്  പ്രധാനമായും രണ്ടു രീതിയിലാണ് , ഒന്നു - ഭൗതീകമായി , രണ്ട് - അഭൗതീകമായി .
  ഒരു ഗുളിക കഴിച്ചാൽ രോഗം മാറുന്നത് എങ്ങിനെ ഏന്നു വിവരിക്കാൻ സാധിക്കും . അഥവാ ഗുളികയിലെ ഔഷധം രോഗകാരിയെ ഇല്ലാതാക്കുന്നതാണ്  രോഗം മാറാനുള്ള കാരണം. അതിനെ ഭൗതീകമായ മാർഗ്ഗം എന്ന് വിളിക്കാം . എന്നാൽ ഒരു ഏലസ്സ്  കെട്ടിയാൽ രോഗം മാറും എന്ന് പറയുന്നത്  ഭൗതീകമായ മാനങ്ങൾ കൊണ്ട് വിവരിക്കാൻ പറ്റാത്തതാണ് .അതിനാൽ അതിനെ അഭൗതികമായാ ഗുണ പ്രതീക്ഷ എന്ന് വിളിക്കുന്നു . രണ്ടിലും സമാനമായിട്ട്  ഭൗതീക വസ്തുക്കളാണ് ഉള്ളതെങ്കിലും [ഗുളിക, , ഏലസ്സ് ] ഒന്നിൽ നിന്ന്  പ്രതീക്ഷിക്കുന്നത്  സാധാരണ കാര്യവും മറ്റൊന്നിൽ നിന്ന് അസാധരണ കാര്യവുമാണ് . ഇത്തരത്തിൽ അസാധാരണമായ , മറ്റു രീതിയിൽ പറഞ്ഞാൽ അഭൗതികമായാ ഗുണ ദോശ  പ്രതീക്ഷ സ്രഷ്ട്ടാവിൽ നിന്ന് മാത്രമേ പ്രതീക്ഷിക്കാവു അതാണ് തൗഹീദിന്റെ താൽപര്യം . നബിയുടെ കാലത്തുനടന്ന ഒരു സംഭവം നോക്കിയാൽ മേൽ പറഞ്ഞ കാര്യം വ്യക്തമാകുന്നതാണ് .
حديث أبي واقد الليثي ، رضي الله عنه : ( أنَّهُمْ خَرَجُوا عَنْ مَكَّةَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى حُنَيْنٍ ، قَالَ وَكَانَلِلْكُفَّارِ سِدْرَةٌ يَعْكُفُونَ عِنْدَهَا وَيُعَلِّقُونَ بِهَا أَسْلِحَتَهُم ،ْ يُقَالُ لَهَا : ذَاتُ أَنْوَاطٍ ، قَالَ : فَمَرَرْنَا بِسِدْرَةٍ خَضْرَاءَ عَظِيمَةٍ ، قَالَ : فَقُلْنَا :يَا رَسُولَ اللَّهِ ، اجْعَلْ لَنَا ذَاتَ أَنْوَاطٍ . فَقَالَ رَسُولُ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ : قُلْتُمْ ، وَالَّذِي نَفْسِي بِيَدِه ،ِ كَمَا قَالَ قَوْمُ مُوسَى :اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةً قَالَ  
 إِنَّكُمْ قَوْمٌ تَجْهَلُونَ ، إِنَّهَا لَسُنَنٌ لَتَرْكَبُنَّ سُنَنَ مَنْ كَانَ قَبْلَكُمْ سُنَّةً سُنَّة
ഒരിക്കൽ മക്കയിൽ നിന്നും നബിയോടൊപ്പം സഹാബികൾ ഹുനൈനിലേക്കു പുറപ്പെട്ടു . അവിടെ "ദാത്തു അൻവാത്ത് " എന്ന പേരിൽ അവിശ്വാസികളുടെ ഒരു മരം ഉണ്ടായിരുന്നു . ആ മരത്തിൽ അവർ ബാറകത്തതിന്  വേണ്ടി സമീപിക്കുകയും വാളുകൾ തൂക്കിയിടുകയും ചെയ്യാറുണ്ട്  അതിന്റെ സമീപത്തിലൂടെ സഹാബികൾ കടന്നുപോയപ്പോൾ അവർ നബിയോട് പറഞ്ഞു :" അല്ലയോ നബിയെ , ഞങ്ങൾക്കും ഇതുപോലരു ദാത്തു അൻവാത്ത് മരം നൽകിയാലും . അപ്പോൾ നബി [സ] പറഞ്ഞു : എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം .മൂസയുടെ ജനത ചോദിച്ചപോലെയാണ് നിങ്ങളും ചോദിച്ചത് . അഥവാ അവരുടെ ദൈവങ്ങളെപോലെ ഞങ്ങൾക്കും ഒരു ദൈവത്തെ ഉണ്ടാക്കിത്തരാൻ . നിങ്ങൾ അറിവില്ലാത്ത ഒരു ജനതതന്നെയാണ് . നിങ്ങൾക്ക് മുമ്പുള്ളവർ പോയ അതെ പാഥയിലൂടെയാണ്  നിങ്ങളും പോകുന്നത് " [ അഹമ്മദ് , തിർമുദി 2180  ]
ഈ സംഭവം വ്യക്തമാക്കുന്നത്  മരത്തിൽ നിന്നും അവർ അസാധാരണ [അഭൗതീക ] ഗുണമാണ്  പ്രതീക്ഷിച്ചതെന്നാണ് . അതിനു പ്രവാചകൻ മറുപടിപറഞ്ഞത്  " നിങ്ങൾ വേറെ ദൈവത്തെ ആവശ്യപ്പെടുകയാണോ " എന്നാണ് . അഥവാ ഏതെങ്കിലും ചരാചരത്തിൽ നിന്നും അസാധാരണ [അഭൗതീക ] ഗുണം പ്രതീക്ഷിക്കൽ തന്നെ മറ്റൊരു ഇലാഹിനെ [ ആരാധ്യനെ ] സ്ഥാപിക്കൽ തന്നെയാണ് . ഈ ഒരു ഹദീസ്  സ്ഥാപിക്കുന്നത്  തൗഹീദും പൊളിച്ചടക്കുന്നത്  ലോകത്തിലെ ഖുറാഫികളുടെ വാദങ്ങളുമാണ് . ഇവിടെ ആരും മരത്തിനെ അല്ലാഹുവായി വിശ്വസിച്ചിരുന്നില്ല , അവർ 'ലാ ഇലാഹ ഇല്ലല്ലാഹ്  ' എന്ന്  ഉറച്ചു വിശ്വസിക്കുന്നവരും പ്രഖ്യാപിക്കുന്നവരുമായിരുന്നു . അവർ കേവലം ബറക്കത്തെ പ്രതീക്ഷിച്ചുള്ളൂ . അതിനെ പ്രവാചകൻ മരത്തിനോടുള്ള ആരാധനയായിട്ടാണ് പരിചയപ്പെടുത്തിയത് . അതിനാൽ ഇന്ന് ചിലർ വാദിക്കുംപോലെ  , “അല്ലാഹുവിനു പുറമെ മരിച്ചുപോയ അമ്പിയാ , ഔലിയാക്കളിൽ നിന്നും , ഹയാത്തിലുള്ളതോ മരണപ്പെട്ടതോ ആയ ജിന്ന് , മലക്ക് , അതുപോലെ മറ്റു സൃഷ്ടികളിൽ നിന്നും അസാധാരണ  ഗുണം പ്രതീക്ഷിക്കുന്നത്  അവരെ ഇലാഹായി വിശ്വസിച്ചല്ല അതിനാൽ അവരോടുള്ള ആരാധനയല്ലാ അത്  “എന്ന വാദം പൊളിയുന്നു .
            ഈ പ്രവർത്തികൾക്ക് ഇവർ ഉന്നയിക്കാറുള്ള ഒരു ന്യായം പ്രവാചകന്മാരുടെ ഉമിനീരും മറ്റും വിഷത്തിന്റെ നിർവീര്യമാക്കിയ ഹദീസുകളും മറ്റുമാണ് . എന്നാൽ അത് കേവലം പ്രവാചകന്മാരുടെ മുഅജിസത്തു മാത്രമാണ് . സാധാരണ ഈ സൃഷ്ടിപൂജകർ,  നബിമാരുടെ അത്ഭുത പ്രവർത്തികളും സഹാബികൾക്  അല്ലാഹു നൽകിയ അസാധാരണ സംരക്ഷണവും എല്ലാം കൂട്ടി കുഴച്ച് ,  അത്  മറ്റു സൃഷ്ട്ടികളിലേക്ക്  ചേർത്തി പ്രമാണമാക്കാരാണ് പതിവ് . ഇവിടെയും അങ്ങിനെതന്നെ. അതുപോലെ ഇസ്ലാമിന്റെ തനിമ നശിപ്പിച്ചു തങ്ങളിൽ ഉറഞ്ഞു കിടക്കുന്ന സൃഷ്ടിപൂജയിലേക്ക്  വീണ്ടും മുസ്ലിംകളെ കൊണ്ടുപോകാൻ ശ്രമിച്ച പല ആളുകളും നബിയുടെ പേരിൽ കളവു പറഞ്ഞതും  പ്രമാണമായി അവർ ഉദ്ദരിക്കുന്നു . നിർഭാഗ്യവശാൽ മുസ്ലിംകൾ ആധികാരികത നൽകുന്ന മിക്ക പ്രവാചക വചനങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥങ്ങളിലും ഇത്തരം വചനങ്ങൾ കടന്നു കൂടിയിട്ടുണ്ട് . അത്തരം വചനങ്ങൾ ആശ്രയിച്ചാണ്  ഇക്കൂട്ടർ  അവരുടെ സൃഷ്ടിപൂജ പ്രചരിപ്പിക്കുന്നത് .  പ്രധാനമായും തിരു ശേഷിപ്പുകളിൽ അസാധാരണ അനുഗ്രഹങ്ങൾ  ഉണ്ടെന്നു  പ്രചരിപ്പിക്കാൻ വേണ്ടി സൃഷ്ടിപൂജകർ ഉദ്ധരിക്കാറുള്ള ഒരു തെളിവ്  ഉമ്മു സലമ[റ ] കയ്യിലുള്ള പാത്രത്തിന്റെ ഹദീസാണ് .
عَنْ عُثْمَانَ بْنِ عَبْدِ اللَّهِ بْنِ مَوْهَبٍ، قَالَ أَرْسَلَنِي أَهْلِي إِلَى أُمِّ سَلَمَةَ بِقَدَحٍ مِنْ مَاءٍ ـ وَقَبَضَ إِسْرَائِيلُثَلاَثَ أَصَابِعَ ـ مِنْ فِضَّةٍ فِيهِ شَعَرٌ مِنْ شَعَرِ النَّبِيِّ صلى الله عليه وسلم وَكَانَ إِذَا أَصَابَ الإِنْسَانَعَيْنٌ أَوْ شَىْءٌ بَعَثَ إِلَيْهَا مِخْضَبَهُ، فَاطَّلَعْتُ فِي الْجُلْجُلِ فَرَأَيْتُ شَعَرَاتٍ حُمْرًا‏.
അബുല്ല ഇബ്ൻ മൗഹാബ് [റ ] നിന്നും നിവേദനം  : ഒരു ചെറിയ പാത്രത്തിൽ വെള്ളവുമായി എന്നെ ഉമ്മുസലമയുടെ [റ ] അടുക്കലേക്കു എന്റെ ജനത അയച്ചു . [നിവേദകൻ ഇസ്രാഈൽ  തന്റെ മൂന്നു വിരൽ ചേർത്തുപിടിച്ചു ആ പാത്രത്തിന്റെ വലുപ്പം കാണിച്ചു അതിൽ നബിയുടെ [സ് ] അല്പം മുടിയുണ്ടായിരുന്നു ] ആർകെങ്കിലും കണ്ണേറ് അല്ലെങ്കിൽ മറ്റു രോഗങ്ങൾ ഉണ്ടായാൽ ഒരു പാത്രവുമായി എന്നെ ഉമ്മുസലമയുടെ അടുക്കലേക്കു അയക്കും . ഞാൻ ആ പാത്രത്തിലേക്കു നോക്കിയപ്പോൾ ചുവന്ന കുറച്ചു മുടി കണ്ടു {ബുഖാരി 5896 ]
ഒന്നാമതായി ഇതു ഹദീസ് അല്ല . അഥവാ നബിയുടെ സുന്നത്തല്ല . അതിനാൽ ഇത് ഒരു പ്രമാണവുമല്ല . രണ്ടാമത്  ഏത്  ഒരു താബിഉ  പറയുന്നതായിട്ട്  ഇസ്രാഈൽ എന്ന നിവേദകനാണ്  സംഭവം പറയുന്നത് . ഉമ്മു സലമ [റ ] ഇതിനെ അംഗീകരിച്ചോ ഇല്ലയോ എന്ന് റിപ്പോർട്ടിൽ ;പറയുന്നില്ല .മൂന്നാമതായി ഈ നിവേദനം തന്നെ ദുർബലമാണ് . ഈ കഥ പറയുന്ന ഇസ്രാഈൽ ദുർബലനാണ് .

إسرائيل بن يونس بن أبي إسحاق
 وروى محمد بن أحمد بن البراء ، عن علي بن المديني: إسرائيل ضعيف . 
 وقال يعقوب بن شيبة : صدوق ، وليس بالقوي ، وقال مرة : في حديثه لين
أبو محمد بن حزم الظاهري ضعفه
ഇമാം അലി മദീനി പറയുന്നു : ഇയാൾ ദുർബലനാണ്
യാക്കൂബ് ഇബ്ൻ ശൈബ  പറയുന്നു ; ഇദ്ദേഹം  ലയ്യിനാണ്  [ അശ്രദ്ധമായി പറയുന്ന ]. ഇദ്ദേഹം ഹദീസിൽ അത്ര പ്രബലനല്ല .
ഇമാം ഇബ്ൻ ഹസം പറയുന്നു : ഇദ്ദേഹം ദുർബലനാണ്
 [തഹ്ദീബ്  തഹ്ദീബ്  1 / 262 , സിയാർ അഅലാ ദഹബി  , മീസാൻ  1/ 212 ]
മറ്റൊരു ഹദീസ്  നബിയുടെ മുടിയും വിയർപ്പും ഉമ്മുസുലൈം  ശേഖരിച്ച ഹദീസാണ് . ഇമാം മുസ്ലിം വിയർപ്പുകൊണ്ട് ബറകത്തെടുക്കൽ എന്നാണ്  ആ ഹദീസിന്  അധ്യായ നാമം തന്നെ വെച്ചത്
عَنْ أَنَسٍ، أَنَّ أُمَّ سُلَيْمٍ، كَانَتْ تَبْسُطُ لِلنَّبِيِّ صلى الله عليه وسلم نِطَعًا فَيَقِيلُ عِنْدَهَا عَلَى ذَلِكَ النِّطَعِ ـ قَالَ ـ فَإِذَا نَامَ النَّبِيُّ صلى الله عليه وسلم أَخَذَتْ مِنْ عَرَقِهِ وَشَعَرِهِ، فَجَمَعَتْهُ فِي قَارُورَةٍ، ثُمَّ جَمَعَتْهُ فِي سُكٍّ ـ قَالَ ـ فَلَمَّا حَضَرَ أَنَسَ بْنَ مَالِكٍ الْوَفَاةُ أَوْصَى أَنْ يُجْعَلَ فِي حَنُوطِهِ مِنْ ذَلِكَ السُّكِّ ـ قَالَ ـ فَجُعِلَ فِي حَنُوطِهِ‏.‏

സുമാമത് നിന്ന്  നിവേദനം : അനസ്  [ റ ] പറഞ്ഞു ; ഉമ്മു സുലൈം [റ ] വിന്റെ നബി [സ] വിശ്രമിക്കാൻ വന്നപ്പോൾ പായ് വിരിച്ചു കൊടുത്തു . നബി [സ ] ഉറങ്ങിയപ്പോൾ ഉമ്മുസുലൈം നബിയുടെ വിയർപ്പും മുടിയും വിരിപ്പിൽ നിന്നും എടുത്ത്  അവരുടെ അത്തറിൽ ചേർത്തു . [ബുഖാരി 6281 ]
ബുഖാരി ഇത്  ദുർബലമായ സനദിലൂടെയാണ്  ഉദ്ധരിക്കുന്നത് .
عبد الله بن المثنى الأنصاري
الدارقطني         : ضعيف
النسائي           ليس  بالقوي
            أبو جعفر العقيلي      لا يتابع على أكثر حديثه، وكان ضعيفا منكر الحديث
            أبو الفتح الأزدي         فيه ضعف لم يكن من أهل الحديث روى مناكير
الدارقطني         : ضعيف
النسائي           ليس  بالقوي
            أبو جعفر العقيلي      لا يتابع على أكثر حديثه، وكان ضعيفا منكر الحديث
            أبو الفتح الأزدي         فيه ضعف لم يكن من أهل الحديث روى مناكير
زكريا بن يحيى الساجي           فيه ضعف لم يكن من أهل الحديث روى مناكير
ഇമാം ദാറുഖുത്നി പറയുന്നു ; ഇദ്ദേഹം ദുർബലനാണ്
ഇമാം നാസയി പറയുന്നു ; ഇദ്ദേഹം പ്രബാലനല്ല
ഇമാം ഉഖൈലീ  പറയുന്നു ; അദ്ദേഹത്തിന്റെ ധാരാളം ഹദീസുകൾ സ്വീകരിക്കാൻ പറ്റാത്തതുണ്ട് . അദ്ദേഹം ദുർബലനും അദ്ദേഹത്തിന്റെ ഹദീസുകൾ  നിഷിദ്ധവുമാണ്
ഇമാം അബു ഫത്തേഹ് അസദി പറയുന്നു : ഇദ്ദേഹം ദുര്ബലനായതിനാൽ അഹല് സുന്നയുടെ ആളുകൾ ഇദ്ധെത്തിൽ നിന്നും ഹദീസുകൾ സ്വീകരിക്കൽ നിഷിദ്ധമാക്കി .
ഇമാം സകരിയ്യ സാജി പറയുന്നു; ഇദ്ദേഹം ദുര്ബലനായതിനാൽ അഹല് സുന്നയുടെ ആളുകൾ ഇദ്ധെത്തിൽ നിന്നും ഹദീസുകൾ ഒഴിവാക്കി
[ദുഅഫാഹ്  ഉഖൈലി  2/ 304 , ജർഹ് വ തഅദിൽ  5 / 177 , തഹ്ദീബ് കമാൽ  16 / 25 , മീസാൻ  2/ 446 ]

فقال ما تصنعين يا أم سليم قلت يا رسول الله نرجو بركته لصبياننا قال أصبت
നബി : നീ എന്തിനാണ് എങ്ങനെ ചെയ്തത്  ? ഞങ്ങടെ കുടുംബത്തിന് ബറകത്തിനു വേണ്ടിയാണ്  " എന്ന്  കൂടി  ഇമാം അഹമ്മദ്  റിപ്പോർട് ചെയ്യുന്നു [അഹമ്മദ് 12953 ] ഇമാം മുസ്ലിമും ഇതേ ഹദീസ്  ഉദ്ധരിക്കുന്നു [മുസ്ലിം 2331 ] വിയർപ്പിന്റെ സുഗന്ധവും അതിൽ നിന്നും ബറകത്തെടുക്കലും എന്നാണ്  മുസ്ലിമിൽ  അധ്യായത്തിനു  പേര് .
ഉമ്മു സുലൈം [റ ] വിന്റെ ഈ ഹദീസ്  സ്വഹീഹ് ആയാൽ തന്നെ അത്  മുഹമ്മദ് നബിയുടെ മാത്രം പ്രത്യേകത എന്ന് പറയാനേ സാധിക്കൂ . കൂടാതെ ഈ ഹദീസിൽ വിയർപ്പും , മുടിയും നജസല്ല എന്ന അറിവ് കൂടികിട്ടുന്നു . നബി [സ ] യുടെ മുഹ് ജിസത്തിൽ  പെട്ടതാണ്  ഇതെലാം പൊതുവായ കാര്യമല്ല . അവർ അതെടുത്തത്  അവരുടെ അത്തറിൽ  ചേർക്കാനാണ് . നബിയുടെ വിയർപ്പിന് തന്നെ സുഗന്ധമുണ്ടായിരുന്നു അതോടൊപ്പം അവരുടെ അത്തറും ചേർത്തു . അവർ മറ്റാരുടെയും  വിയർപ്പ്  എടുത്തിട്ടില്ല . കാരണം അത് നബിയുടെ മാത്രം പ്രത്യേകതയാണ് . അത് നബിയുടെ മരണത്തോടെ അവസാനിക്കുകയും ചെയ്യ്ത . സഹാബികൾ  ആരും തന്നെ നബിയുടെ മരണ ശേഷം തിരു ശേഷിപ്പുകൾ കൊണ്ട് ബറകത്തെടുത്തതായി  പ്രമാണം ഇല്ലാ . എന്നാൽ അത്തരം പ്രവണത ഉണ്ടാകാതിരിക്കാൻ പരിശ്രമിക്കുകയാണ് അവർ ചെയ്തത് . ഇമാം ശാത്വബി [റ ഹ് ] രേഖപെടുത്തുന്നു ;
      أمر عمر بن الخطاب رضي الله عنه بقطع الشجرة التي بويع تحتها النبي صلى الله عليه وسلم ، فقطعها ؛ لأن الناس كانوا يذهبون فيصلون تحتها ، فخاف عليهم الفتنة
നബി [സ] സഹാബത്തുമായി കരാർ ചെയ്യപ്പെട്ട ബൈത്തു റിദവാൻ എന്ന മരം മുറിച്ചു കളയാൻ ഉമർ കൽപ്പിച്ചു .അതിന്റെ ചുവട്ടിൽ വെച്ചാണ് നബി [സ] സഹാബികളുമായി ബൈഅത്ത്  ചെയ്തത് .  അങ്ങനെ അത് മുറിച്ചുകളഞ്ഞു . കാരണം ജനങ്ങൾ ബറക്കത്തു ഉദ്ദേശിച്ചു അവിടേക്കു പോകുകയും അതിന്റെ ചുവട്ടിൽ വെച്ച് ചിലർ നമസ്ക്കാരം നിർവഹിക്കുകയും  ചെയ്തിരുന്നു . ഉമർ [റ ] അവരുടെ മേൽ നാശം ഭയപ്പെട്ടു " [അൽ ഇഅ`തിസാം 1/ 449 ]
ജനം ശിർക്കിലേക്ക് പോകാതിരിക്കാൻ സഹാബികൾ ജാഗ്രത പുലർത്തി എന്ന് മേൽ സംഭവം രേഖയാണ് . മറവുചെട്ടിൽ  ബര്കത്തുണ്ടെത്തെന്ന ധാരണയിൽ ആളുകൾ സമ്മേളിച്ചപ്പോൾ അതുണ്ടാകാതിരിക്കാൻ മരം തന്നെ മുറിച്ചു കളഞ്ഞു ،
 ഇമാം ശാത്വബി [റ ഹ് ] രേഖപെടുത്തുന്നു ;
 وهذا التبرك هو أصل العبادة ، ولأجله قطع عمر رضي الله عنه الشجرة التي بويع تحتها رسول الله صلى الله عليه وسلم ، بل هو كان أصل عبادة الأوثان في الأمم الخالية
" ഇത്തരം ബറകത്തെടുക്കലാണ് ആരാധനയുടെ അടിത്തറ . അതുകാരണമാണ് ഏത് മരത്തിന്റെ ചുവട്ടിലാണോ നബി [സ ] ബൈഅത് ചെയ്തത് അതെ മരം ഉമർ [റ ] മുറിച്ചു കളഞ്ഞത് . കഴിഞ്ഞു പോയ സമുദായത്തിൽപെട്ട  വിഗ്രഹ ആരാധനയുടെ അടിത്തറയും ഈ ബറക്കത്തെടുക്കലാണ് ." [അൽ ഇഅ`തിസാം  1 / 483 ]
അപ്പോൾ ബറക്കത്തെടുക്കലിന്റെ പേരിൽ സമുദായം കാട്ടിക്കൂട്ടുന്ന ഖബർ ആദരിക്കലും മറ്റും കൊണ്ടുപോകുന്നത് ശിർക്കിലേക്കാണ് . അത് സൂക്ഷിക്കേണ്ട കാര്യവുമാണ്.
അനസ് [റ ] നിന്നും നിവേദനം ; നബി [സ] മുടി വെട്ടിക്കുമ്പോൾ  സഹാബികൾ അവിടെ കൂടി നിന്ന്  മുറിക്കുന്ന  മുടികൾ നിലത്തു വീഴും മുൻപേ കൈക്കലായകുമായിരുന്നു .[ മുസ്ലിം 2325 ]
ഇത്തരത്തിൽ ധാരാളം ഹദീസുകൾ കാണാം  എന്നാൽ ഇതെല്ലാം സഹാബികൾക്  നബിയോടുള്ള സ്നേഹത്തിന്റെ അളവ്  കുറിക്കുന്നതാണ് . തങ്ങളുടെ നബിയോട്  അവരുടെ ഇഷ്ടത്തിന്റെ അളവ് കാണിക്കുന്നതാണ് . കൂടാതെ മുടി നജസല്ല എന്നും അറിയിക്കാനാണ് .
ഇമാം ഇബ്ൻ ഹജർ പറയുന്നു
وقيه طهارة شعر الآدمي وبه قال جمهور وهوصحيح عند نا
അതിൽ [ മുടി വിതരണം ] മനുഷ്യ മുടി ശുദ്ധമാണെന്നതിൽ തെളിവുണ്ട് . നമ്മുടെ അടുക്കൽ സ്വീകാര്യമായ അഭിപ്രായവും അതുതന്നെയാണ് "
[ ഫത്ഹുൽ ബാരി  1/ 511 ]
وكانهم قلو بلسن ا لحل من يحب امامه هذه محبة ويظمه هذ ا ثعظيم كيف يظن به انه ويسا ئمه لعد وه
(നബി [സ ] യുടെ തിരു ശേഷിപ്പുകലെ അവർ കൈകാര്യം ചെയ്തിരുന്നത് ) ശത്രുക്കൾ തന്നെ ക്ഷണത്തിൽ ഇപ്രകാരം പറയുന്ന അവസ്ഥയിലായിരുന്നു : ഇങ്ങനെ സ്നേഹിക്കപെടുന്ന നേതാവ് ആരുണ്ട് ? ഇങ്ങനെ ആദരിക്കപ്പെടുന്നവൻ ആരാണ് ? ഇങ്ങനെയുള്ള ഒരു നേതാവിനെ വെടിഞ്ഞു  എങ്ങിനെ ശതൃവിനെ ഏൽപ്പിച്ചു കൊടുക്കും "
അപ്പോൾ നബിയുടെ ശേഷിപ്പുകൾ അവർ സൂക്ഷിച്ചത്  നബിയോടുള്ള സ്നേഹപ്രകടനമാണ്  എന്ന് വ്യക്തമാകുന്നു .
ഇമാം ശാത്വബി [റ ഹ് ] രേഖപെടുത്തുന്നു ;
 عن ابن شهاب ؛ قال : حدثني رجل من الأنصار : أن رسول الله صلى الله عليه وسلم كان إذا توضأ أو تنخم ؛ ابتدر من حوله من المسلمين وضوءه ونخامته ، فشربوه ، ومسحوا به جلودهم ، فلما رآهم يصنعون ذلك ؛ سألهم : " لم تفعلون هذا ؟ " ، قالوا : نلتمس الطهور والبركة بذلك ، فقال رسول الله صلى الله عليه وسلم : " من كان منكم يحب الله ورسوله ؛ فليصدق الحديث ، وليؤد الأمانة ، ولا يؤذ جاره . 
തന്നോട്  അൻസാരികളിൽ പെട്ട ഒരാൾ പറഞ്ഞതായി ഇബ്ൻ ശിഹാബ് പ്രസ്താവിക്കുന്നു : നബി [സ ] വുദു എടുക്കുകയോ കാർക്കിച്ചു തുപ്പുകയോ ചെയ്യുന്നപക്ഷം അദ്ദേഹത്തിന് ചുറ്റുമുള്ള മുസ്ലിംകളിൽപെട്ട ചിലർ അവിടത്തെ  വുദുവിന്റെ ബാക്കിവെള്ളവും തുപ്പിയതും എടുക്കുന്ന വിഷയത്തിൽ മത്സരിക്കുകയും വുദുവിന്റെ ബാക്കിവന്ന ജലം കുടിക്കുകയും ശരീരത്തിൽ പുരട്ടുകയും ചെയ്‌തു . ഇപ്രകാരം അവർ ചെയ്യുന്നത് കണ്ടപ്പോൾ നബി [സ]ചോദിച്ചു എന്തിനാണ് എപ്രകാരം ചെയ്യുന്നത് ? ഞങൾ ശുദ്ധിയും ബറക്കത്തും ആഗ്രഹിച്ചാണ്  ചെയ്യുന്നത് . അപ്പോൾ നബി[സ] അവരോടുപറഞ്ഞു 'നിങ്ങളിൽ വല്ലവനും അല്ലാഹുവിന്റെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അവൻ സംസാരത്തിൽ സത്യം പുലർത്തട്ടെ വിശ്വസിച്ചേൽപ്പിച്ച വസ്തു അതിന്റെ ഉടമസ്ഥന്  തിരിച്ചു നൽകണം . അവന്റെ അയൽവാസിയെ അവൻ ദ്രോഹിക്കുകയും ചെയ്യരുത് "
[അൽ ഇഅ`തിസാം  1/485]
മറ്റൊരു തെളിവ് ഖാലിദ് ഇബ്ൻ വലീദ് [റ ] വിന്റെ തലപ്പാവാണ് .അതിനുദ്ധരിക്കുന്ന അഥ് ർ നോക്കാം
 حَدَّثَنِي عَلِيُّ بْنُ عِيسَى ، أَنَا أَحْمَدُ بْنُ نَجْدَةَ ، ثَنَا سَعِيدُ بْنُ مَنْصُورٍ ، ثَنَا هُشَيْمٌ ، ثَنَا عَبْدُ الْحَمِيدِ بْنُ جَعْفَرٍ ، عَنْ أَبِيهِ ، أَنَّخَالِدَ بْنَ الْوَلِيدِ ، فَقَدْ قَلَنْسُوَةً لَهُ يَوْمَ الْيَرْمُوكِ ، فَقَالَ : اطْلُبُوهَا فَلَمْ يَجِدُوهَا ، ثُمَّ طَلَبُوهَا فَوَجَدُوهَا ، وَإِذَا هِيَ قَلَنْسُوَةٌ خَلِقَةٌ ،فَقَالَ خَالِدٌ : اعْتَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ فَحَلَقَ رَأْسَهُ ، وَابْتَدَرَ النَّاسُ جَوَانِبَ شَعْرِهِ ، فَسَبَقْتُهُمْ إِلَى نَاصِيَتِهِفَجَعَلْتُهَا فِي هَذِهِ الْقَلَنْسُوَةِ ، فَلَمْ أَشْهَدْ قِتَالا وَهِيَ مَعِي إِلا رُزِقْتُ النَّصْرَ
നബി [സ ] ഉംറ നിർവഹിച്ച ശേഷം തല മുണ്ഡനം ചെയ്തു . ഞാൻ ജനത്തോടൊപ്പൻ വേഗം ചെന്ന്  നബിയുടെ മുടി ശേഖരിച്ചു .എനിക്ക് നബിയുടെ തലയുടെ മുൻഭാഗത്തെ കുറച് മുടി ലഭിച്ചു ഞാൻ എന്റെ തലപ്പാവിൽ അത് ചേർത്തു . ഇപ്പോളെല്ലാം ആ തൊപ്പി വെച്ച്  യുദ്ധത്തിന് പോയോ അപ്പോളെല്ലാം അല്ലാഹു എനിക്ക് വിജയം നൽകി "
[ മുസ്തദരക്  ഹാക്കിം  5263, ദലാഇലു നുബുവ്വ 6/429]

ഇത് സ്വഹീഹായി വന്നതല്ല .  ഈ  റിപ്പോർട്ടിലെ അബ്ദുൽ ഹമീദ് ഇബ്ൻ ജഅഫർ  ദുർബലനാണ് .

عباس عن ابن معين ، قال : كان يحيى بن سعيد يضعف عبد الحميد بن جعفر
قال ابن معين : كان عبد الحميد ثقة يرمى بالقدر 
ذهبي  : قد لطخ بالقدر جماعة


യഹ്‌യ ഇബ്ൻ സഈദ്  ഇദ്ദേഹത്തെ ദുര്ബലപ്പെടുത്തിയിട്ടുണ്ട്
യഹ്‌യ ഇബ്ൻ മുഈൻ പറഞ്ഞു : ഇദ്ദേഹം വിശ്വസ്തനാണെങ്കിലും ഖാദിരിയ്യ വിഭാഗക്കാരനാണ്
ഇമാം ദഹബി പറയുന്നു ; ഇദ്ദേഹം ഖാദിരിയ്യ വിഭാഗക്കാരനാണ്
[ സിയാർ ദഹബി ]

മാത്രവുമല്ല അബ്ദുൽ ഹമീദ് ഇബ്ൻ ജഅഫർ  തന്റെ പിതാവിൽ നിന്നാണ്  ഇത് ഉദ്ധരിക്കുന്നത്  അദ്ദേഹം ചെറുപ്പക്കാരായ സഹാബികളെ മാത്രം കണ്ട ആളാണ്  അദ്ദേഹം അനസ് [റ ] വിന്റെ കാലത്തു ഉള്ള ആളാണ്  [അനസ് അവസാനം മരണപ്പെട്ട സഹാബികളിൽ പെട്ടതാണ് ] ഖാലിദ് ഇബ്ൻ വലീദ് ആണെങ്കിൽ ഉമർ [റ ] ഖിലാഫത് സമയം മരണപ്പെട്ടിരുന്നു അതിനാൽ  അബ്ദുൽ ഹമീദ് ഇബ്ൻ ജഅഫറിന്റെ പിതാവ്  ജഅഫർ ഇബ്ൻ അബ്ദുല്ല ഇബ്ൻ ഹകം  ഇബ്ൻ സിനാൻ അൻസാരി ഖാലിദ് ഇബ്ൻ വലീദിനെ കണ്ടിട്ടില്ല അതുകൊണ്ട് പരമ്പര മുറിഞ്ഞു പോയ അഥ് റാണിത് . തഹ്ദീബിൽ [ 2/ 99 ] ഈ കാര്യം പറയുന്നുണ്ട്
 فإن جعفرا هذا ، وهو ابن عبد الله بن الحكم بن رافع ، إنما يروي عن صغار الصحابة كأنس ، ومحمود بن لبيد        
.കൂടാതെ ഇമാം ബുഖാരിയും തന്റെ താരീഖിൽ ഇത് പറയുന്നു
" رأى أنسا " ، وهذا مشعر أنه لم يدرك كبار الصحابة ومتقدمي الوفاة منهم .
അനസ് ,  മഹമൂദ് ഇബ്ൻ ലബീദ് പോലുള്ള അവസാനം ജീവിച്ച സഹാബികളെ മാത്രം കണ്ട ആളാണ്   ജഅഫർ ഇബ്ൻ അബ്ദുല്ല ഇബ്ൻ ഹകം. അതിനാൽ  ഈ സനദ് മുൻക്വത്തിആണ്.  

മറ്റൊരു തെളിവ്  ഹൻദല [റ ] യുടെ തലയിൽ തടവി നബി [സ ] ബറക്കത്തിന് വേണ്ടി ദുആ ചെയ്ത ഹദീസാണ്

وَفِيمَا أَنْبَأَنِي أَبُو عَبْدِ الرَّحْمَنِ السُّلَمِيُّ ، أَنَّ أَبَا عَبْدِ اللَّهِ عُبَيْدَ اللَّهِ بْنَ مُحَمَّدٍ الْعُكْبَرِيَّ أَخْبَرَهُمْ ، حَدَّثَنَا أَبُو الْقَاسِمِ الْبَغَوِيُّ ،حَدَّثَنَاهَارُونُ بْنُ عَبْدِ اللَّهِ أَبُو مُوسَى ، حَدَّثَنَا مُحَمَّدُ بْنُ سَهْلِ بْنِ مَرْوَانَ ، حَدَّثَنَا الذَّيَّالُ بْنُ عُبَيْدِ بْنِ حَنْظَلَةَ بْنِ حُذَيْمِ بْنِحَنِيفَةَ ، قَالَ : سَمِعْتُ جَدِّيحَنْظَلَةَ يُحَدِّثُ أَبِي وَأَعْمَامَهُ ، أَنَّ حَنِيفَةَ جَمَعَ بَيْنَهُ ، فَذَكَرَ الْحَدِيثَ فِي وَصِيَّتِهِ وَقُدُومَهُ عَلَى النَّبِيِّصَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَعَهُ : حُذَيْمٌ وَحَنْظَلَةُ ، وَفِي آخِرِهِ ، قَالَ : بِأَبِي أَنْتَ وَأُمِّي أَنَا رَجُلٌ ذُو سِنٍّ ، وَهَذَا ابْنِي حَنْظَلَةُ فَسَمِّتْعَلَيْهِ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : يَا غُلامُ ، فَأَخَذَ بِيَدِهِ فَمَسَحَ رَأْسَهُ ، وَقَالَ لَهُ : بُورِكَ فِيكَ ، أَوْ قَالَ : بَارَكَ اللَّهُ فِيكَ" ، وَرَأَيْتُ حَنْظَلَةَ يُؤْتِي بِالشَّاةِ الْوَارِمِ ضَرْعِهَا ، وَالْبَعِيرِ وَالإِنْسَانِ بِهِ الْوَرَمُ ، فَيَتْفُلُ فِي يَدِهِ ويَمْسَحُ بِصَلْعَتِهِ ، وَيَقُولُ : بِسْمِاللَّهِ عَلَى أَثَرِ يَدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَيَمْسَحُهُ فَيَذْهَبُ عَنْهُ .

ദയ്യൽ ഇബ്ൻ ഉബൈദ്  ഇബ്ൻ ഹൻദല ഇബ്ൻ ഹുദൈമു്  ഇബ്ൻ ഹനീഫ് നിന്ന് നിവേദനം " ഹൻദല അദ്ദേഹത്തിന്റെ പിതാമഹൻ ഹുദൈമിനൊപ്പം നബി [സ] കാണാൻ പോയി . എന്നിട്ട്  ഹുദൈമി നബിയോട് പറഞ്ഞു " നബിയെ എനിക്ക്  മക്കളും കൊച്ചുമക്കളുമുണ്ട്  അവരിൽ ചിലർ പ്രായപൂർത്തിയായവരും ചിലർ കുട്ടികളുമാണ് . ഹൻദലയെ ചൂണ്ടിയിട്ട് ഇവനാണ്  ഏറ്റവും ചെറുത് . അപ്പോൾ നബി [സ ] അവന്റെ തലയിൽ തടവുകയും എന്നിട്ട് "ബാറക്കല്ലാഹു ഫീക് " എന്ന്  പറഞ്ഞു . അതിനു ശേഷം പിന്നീട് ജനങ്ങൾ മുഖം ചീർത്ത ആളുകളെയും , അകിട് വീർത്ത ആടുകളെയും ഹൻദലയുടെ അടുത്തു കൊണ്ടുവരാൻ തുടങ്ങി .അപ്പോൾ ഹൻദല ആ വീർത്ത ഭാഗത്തു തന്റെ തല വെക്കും [ നബി തടകിയ ഭാഗം ] എന്നിട് ബിസ്മില്ലാഹ് എന്ന് ചൊല്ലും അപ്പോൾ അവരുടെ രോഗം സുഖപ്പെടും " [ ദലയില് നുബുവ്വ ബൈഹഖി 2471 , തബ്‌റാനി 2917, അഹമ്മദ് 20142 ]
ഈ റിപ്പോർട്ടിലെ രണ്ട് നിവേദകർ ദുർബലന്മാരാണ്  ഒന്ന് ;                                                    
മുഹമ്മദ് ഇബ്ൻ സഹ്ൽ ഇബ്ൻ മർവാൻ
أبو حاتم بن حبان البستي      ربما خالف
            أبو جعفر العقيلي      يخالف في حديثه
            ابن حجر العسقلاني      صدوق يخطئ
الذهبي  ; صدوق وهم في إسناده
ഇബ്ൻ ഹിബ്ബാൻ പറയുന്നു : ചിലപ്പോൾ തെറ്റുചെയ്യും
ഇമാം ഉഖൈലി പറയുന്നു : അദ്ദേഹത്തിന്റെ ഹദീസിൽ ഭിന്നതയുണ്ട് .
ഇബ്ൻ ഹജർ  പറയുന്നു ; വിശ്വസ്തനാണ്   പക്ഷെ പിഴവ് വരുത്താറുണ്ട്
ഇമാം ദഹബി പറയുന്നു ;  സനദിൽ  ധാരണ പിശക്  വരുത്താറുണ്ട്

[കാമിൽ ഫീ ദുഹ്‌ഫ ഉഖൈലി 44 / 287, [തഹ്ദീബ്  7/ 403 ]
രണ്ട് ; അബൂ അബ്ദുറഹ്മാൻ സുലമീയു
നാമം - മുഹമ്മദ് ഇബ്ൻ ഹുസൈൻ ഇബ്ൻ മൂസ ഇബ്ൻ ഖാലിദ്  സുലമീയു നൈസാബൂരി

ഇമാം ദഹബി പറഞ്ഞു ; ഇയാൾ ഹദീസിൽ പ്രബലനല്ല , അദ്ദേഹത്തെ അവലംബിക്കാൻ കൊള്ളുകില്ല ,അദ്ദേഹത്തിന് ഹദീസ് ഗ്രന്ഥമുണ്ട് അതിലെ മിക്ക ഹദീസും കെട്ടിയുണ്ടാക്കിയതാണ് .അദ്ദേഹത്തിന്റെ തഫ്‌സീറുകളെ കുറിച്ചു പണ്ഡിതന്മാർ പറയുന്നത് അതിൽ മത നിഷേധികളുടെ ആശയങ്ങളാണെന്നാണ് .
മുഹമ്മദ് ഇബ്ൻ യുസഫ് ഇബ്ൻ ഖത്താൻ  പറയുന്നു ; അദ്ദേഹം വിശ്വസ്തനായിരുന്നില്ല , അദ്ദേഹം സൂഫികൾക് വേണ്ടി ഹദീസ് കെട്ടി യുണ്ടാക്കുമായിരുന്നു .
[മീസാൻ  4 / 96 ]

അപ്പോൾ കളവു കെട്ടിയുണ്ടാക്കുന്ന ആളുകൾ കെട്ടിയുണ്ടാക്കിയ ഒരു കഥ മാത്രമാണിത് .
നബി [സ ] ജീവിച്ചിരുന്ന കാലത്  അദ്ദേഹത്തിൽ നിന്നും ധാരാളം അസാധാരണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അതെല്ലാം അദ്ദേഹം പ്രവാചകനാണെന്ന്  ജനത്തെ ബോധ്യപ്പെടുത്താൻ ആവശ്യമായതാണ് . അത് അല്ലാഹു ആവശ്യമായനിലേക്ക്  സംഭവിപ്പിച്ചിട്ടുണ്ട് . അതിനെ മറയാക്കി വ്യാജമായ വസ്തുക്കൾ കൊണ്ടുവന്നു അല്ലെങ്കിൽ മഹത്വമുണ്ടെന്നു പ്രചരിപ്പിച്ച്  ആളുകളെ ചൂഷണം ചെയ്യുന്ന പണി ഇന്ന് ആത്മീയ ആചാര്യർ ചമയുന്ന ആളുകളുടെ പ്രധാന വരുമാന സ്രോതസ്സാണ് .

ഇമാം ശാത്വബി [റ ഹ് ] രേഖപെടുത്തുന്നു ;

وهو أن الصحابة رضي الله عنهم ـ بعد موته عليه السلام ـ لم يقع من أحد منهم شيء من ذلك بالنسبة إلى من خلفه ، إذ لم يترك النبي صلى الله عليه وسلم بعده في الأمة أفضل من أبي بكر الصديق ( رضي الله عنه ) ، فهو كان خليفته ، ولم يفعل به شيء من ذلك ، ولا عمر ( رضي الله عنهما ) ، وهو كان في الأمة بعده ، ثم كذلك عثمان ، ثم علي ، ثم سائر الصحابة الذين لا أحد أفضل منهم في الأمة ، ثم لم يثبت لواحد منهم من طريق صحيح معروف أن متبركا تبرك به على أحد تلك الوجوه أو نحوها ، بل اقتصروا فيهم على الاقتداء بالأفعال
والأقوال والسير التي اتبعوا فيها النبي صلى الله عليه وسلم ، فهو إذا إجماع منهم على ترك تلك الأشياء كلها

തീർച്ചയായും നബി[സ]യുടെ മരണശേഷം അവിടുത്തെ തിരുശേഷിപ്പുകൾ കൊണ്ട്  ബറക്കത്തെടുക്കുക എന്ന സമ്പ്രദായം അവർക്ക് ശേഷം  വന്ന ഒരാളിലും  സംഭവിച്ചിട്ടില്ല .അബൂബക്കർ [റ ] വിനേക്കാൾ ശ്രേഷ്ടനായി നബി  യുടെ സമുദായത്തിൽ ഒരാളെയും  മരണശേഷം വിട്ടേച്ചുപ്പോയിട്ടില്ല . അദ്ദേഹമായിരുന്നല്ലോ പല വിഷയങ്ങളിലും പ്രവാചകന്റെ പിൻഗാമി അബൂബക്കർ [റ ] വിനെകൊണ്ട് ആരും ബറക്കത്തെടുത്തിട്ടില്ല . ഉമർ [റ ] വിനെ കൊണ്ടും ആരും ബറക്കത്തെടുത്തിട്ടില്ല .അബൂബക്കർ [റ ] വിനു ശേഷം ഏറ്റവും ശ്രെഷ്ട്ടൻ  അദ്ദേഹമായിരുന്നു . അതുപോലെ ഉസ്മാൻ , അലിയ്യ്  മറ്റു സഹാബിമാർ എല്ലാം അങ്ങനെതന്നെ  അവരെക്കാളും സമുദായത്തിൽ  ശ്രെഷ്ട്ടരായി ആരും തന്നെയില്ല അവരിൽ ആരെകൊണ്ടും ഇന്ന് പറയപ്പെടുന്ന രൂപത്തിലോ മറ്റുള്ള നിലയിലോ ആരും ബറക്കത്തെടുത്തതായി അംഗീകരിക്കപ്പെട്ടതും അറിയപ്പെട്ടതുമായ നിലയിൽ റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടില്ല . അവരൊക്കെ നബി [സ]യുടെ ചര്യകളും വാക്കുകളും പിന്തുടർന്ന് ജീവിക്കുക മാത്രമാണ് ചെയ്തത് അപ്പോൾ ഇത്തരം ബറക്കത്തെടുക്കലും ഉപേക്ഷ വരുത്തേണ്ടതാണ്  എന്ന കാര്യത്തിൽ അവരിൽ നിന്ന്  ഇജ്മാഅͧ  ഉണ്ട് എന്നത് വസ്തുതയാണ് . [അൽ ഇഅ`തിസാം    1 / 482 ]

അപ്പോൾ കാര്യം പകൽ പോലെ വ്യക്തം അല്ലാഹു പറഞ്ഞു :
( നബിയേ, ) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.അവന്‍ ഉദ്ദേശിക്കുന്നവരോട്‌ അവന്‍ പ്രത്യേകം കരുണ കാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു.
[ ആലു ഇമ്രാൻ 73 -74 ]

Comments

Popular posts from this blog