സഹിഹ് ബുഖാരിയിലെ വിമർശന വിധേയരായ നിവേദകർ




സഹിഹ്  ബുഖാരിയിലെ വിമർശന വിധേയരായ നിവേദകർ
ഷാഹിദ്  മുവാറ്റുപ്പുഴ
ഇസ്ലാമിക ചരിത്രത്തിനു മുന്നിൽ ചെന്ന്  നിന്നാൽ അവിടെ ഇമാം ബുഖാരി എന്ന അത്യുജ്വലപ്രഭാവനെ കാണാതിരിക്കാൻ ആർക്കുമാവില്ല . മായ്ച്ചാലും മായാതെ അദ്ദേഹം ചരിത്രത്തിലും മനുഷ്യഹൃദയങ്ങളിലും നിലനിൽക്കുന്നു . ഉസ്ബെക്കിസ്ഥാനിലെ ഖുറാസാൻ പ്രവിശ്യയിൽ പെട്ട ബുഖാറാ എന്ന പ്രദേശത്ത് ഹിജറ 194 ശവ്വാൽ 13 നു ഒരു ഈദ്‌ ഉൽ ഫിത്തർ ജുമുഅ ശേഷം മുസ്ലിം സമൂഹത്തിന്  ഈദ്‌ ഉപഹാരമെന്നോണം അദ്ദേഹം ഭൂജാതനായി . അദ്ദേഹത്തിന്റെ പേര് മുഹമ്മദ്‌ എന്നായിരുന്നു . പൂർണ്ണ നാമം ;
ബാദദ്ബഹ്  ഇബ്ൻ ബർദസ്ബഹ് ഇബ്ൻ മുഗീറാ ഇബ്ൻ ഇബ്രാഹീം ഇബ്ൻ ഇസ്മയിൽ ഇബ്ൻ മുഹമ്മദ്‌ എന്നായിരുന്നു . അദ്ദേഹം പേർഷ്യൻ വംശജനായിരുന്നു . ശൈഖുൽ ഹദീസ് ഇമാം ബുഖാരി എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു . അദ്ദേഹത്തിന്റെ പ്രാപിതമഹനായ മുഗീറയാണ് ഇസ്ലാം സ്വീകരിച് വന്നത് . ബുഖാറയിലെ ഗവർണർ യമാൻ ജുഹ്ഫീ വഴിയാണ്  ഇസ്ലാം സ്വീകരിച്ചത് . അങ്ങിനെ ബുഖാറയിൽ താമസമാക്കി . ഹിജറ 90 ൽ ഹജ്ജാജ്  ഇബ്ൻ യൂസഫിന്റെ കാലത്താണ് ബുഖാറാ പ്രവിശ്യ  ഇസ്ലാം കീഴടക്കിയത് . പ്രമുഖരായ ഇസ്ലാമിക വിജ്ഞാന കേന്ദ്രമായി തിളങ്ങുന്ന സമയത്താണ്  ഇമാം ബുഖാരി ജനിച്ചത് . അദ്ദേഹത്തിന്റെ പിതാവ് ഇസ്മായിൽ, ഇമാം മാലിക് [റ ] യുടെ ശിഷ്യനായിരുന്നു അബ്ദുള്ള ഇബ്ൻ മുബാറക്കിന്റെയും കീഴിയിൽ പഠിച്ചിട്ടുണ്ട് . ഹദീസ് നിവെദകന്  കൂടിയായിരുന്ന അദ്ദേഹം ഹമ്മദ്‌ ഇബ്ൻ സൈദ്‌ , അബു മുആവിയ , ഇമാം മാലിക്  തുടങ്ങി പ്രമുഖരായ മുഹദ്ദിസുകളിൽ നിന്നും നിവേദനം ചെയ്തിട്ടുണ്ട് . ബുഖാരിയുടെ ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു . പിന്നെ മാതാവാണ് വളർത്തിയത് . അന്ന് ബുഖാറയിൽ ഉണ്ടായിരുന്ന പ്രമുഖരായ മുഹദ്ദിസ് , മുഹമ്മദ്‌ ഇബ്ൻ സലാം ബികന്തീ [ സുഫ്‌യാൻ ഇബ്ൻ ഉയൈനയുടെയും , ഇബ്ൻ മുബാറകിന്റെയും ശിഷ്യൻ ], അബ്ദുള്ള ഇബ്ൻ  മുസ്നദി [ ഫുളഇൽ ഇബ്ൻ ഇയാള്  ,സുഫ്‌യാൻ ഇബ്ൻ ഉയൈനയുടെയുംശിഷ്യൻ], ഇബ്രാഹിം ഇബ്ൻ അൽ അശാസ്   [ ഫുളഇൽ  ഇബ്ൻ ഇയാള്  ,സുഫ്‌യാൻ ഇബ്ൻ ഉയൈനയുടെയും ശിഷ്യൻ ], മുഖയ്യ്‌ ഇബ്ൻ ഇബ്രാഹിം [തബ്അ താബിഉ ] , അലി ഇബ്ൻ അയ്യാഷ്  [തബ്അ താബിഉ ] എന്നിവരിൽ നിന്നും ബുഖാരി ധാരാളം ഹദീസുകൾ പഠിച്ചു . അപ്പോൾ തന്നെ അദ്ദേഹത്തിന്റെ കയ്യിൽ നല്ലൊരു ഹദീസ് ശേഖരം ഉണ്ടായിരുന്നു . ഇബ്ൻ മുബാറക്കിന്റെ ഗ്രന്ഥം മനപാഠമാക്കി . അങ്ങിനെ ഹിജറ 210 നു അദ്ദേഹം മക്കയിലേക്ക് മാതാവിനും സഹോദരനുമോത്ത്  ഹജ്ജിനുപോയി . ഹജ്ജ് കഴിഞ്ഞു തിരിച്ചു പോകാതെ മക്കയിലെ പ്രമുഖരായ പണ്ഡിതന്മാരുടെ ശിഷ്യത്വത്തിൽ പഠനം തുടർന്നു . അവിടെ അല്ലമ ഹുമൈദി , അബ്ദുള്ള ഇബ്ൻ യസീദ് , അബ്ദുൽ വാലിദ് അഹമദ് ഇബ്ൻ അസർക്കി , തുടങ്ങി മഹാന്മാരിൽ നിന്നും ഹദീസ് ശേഖരിച്ചു . ഹിജറ 211 ൽ മദീനയിലേക്ക് തിരിച്ചു അവിടെ നിന്നും ഇബ്രാഹിം ഇബ്ൻ ഹംസ , അബൂ സാബിത് , മുഹമ്മദ്‌ ഇബ്ൻ ഉബൈദുല്ല ....എന്നിവരിൽ നിന്നും ഹദീസ്  പഠിച്ചു . തായിഫ് ,ജിദ്ദ ,മദീന എന്നിവിടങ്ങളിലായി അദ്ദേഹം 6 വർഷത്തോളം താമസിച്ചു . പിന്നീട് ബസറയിലേക്ക് പോയി സുലൈമാൻ ഇബ്ൻ ഹർബ് , സഫ്വാൻ ഇബ്ൻ ഹംസ , മുഹമ്മദ്‌ ഇബ്ൻ അർഅറ , അബ്ദുൽ വാലിദ് ത്വയാലിസി  തുടങ്ങിയവരിൽ നിന്നും ഹദീസ് പഠിച്ചു . അവിടെനിന്നും നേരെ കൂഫയിലെക്ക് പോയി അബ്ദുള്ള ഇബ്ൻ മൂസ , അബു നയീം , സയിദ് ഇബ്ൻ ഹഫ്സ് , ഖാലിദ് ഇബ്ൻ മുഖല്ലദ് തുടങ്ങിയവരിൽ നിന്നും ശേഖരിച്ചു . പിന്നെ ബാഗ്ദാദിലേക്ക്  അവിടെ വെച്ച് ഇമാം അഹമ്മദ് ഇബ്ൻ ഹംബലിന്റെ ശിഷ്യത്വത്തിൽ പഠിച്ചു .പിന്നീട് ശ്യാമിലെക്കും ഈജിപ്തിലേക്കും പോയി ഹദീസ് ശേഖരിച്ചു.
                വേൾഡ് ഹെരിറ്റേജ്  സൈറ്റ് ലിസ്റ്റിൽ പെടുത്തിയ നഗരമാണ് ബുഖാറ . 892 -907 CEകാലത്ത്  ബാഗ്ദാദ് ഖലീഫ ഒമർ ഇസ്മയിൽ ഇബ്ൻ അഹമ്മദ് ആയിരുന്നു ബുഖാറ ഭരിച്ചിരുന്നത് .    1220 CE ൽ മംഗോളിയ ഭരണാധികാരി  ജേന്ഗീസ്  ഖാൻ ഖുറാസാൻ പിടിച്ചടക്കി . അതുവരെ ബുഖാറ ഇസ്ലാമിക ദേശമായിരുന്നു . പിന്നീട് 1920 CE ൽ സോവിയെറ്റ് യുണിയൻ ആയി മാറി . 1991 CE  ൽ ഓഗസ്റ്റ്‌ 31 നു സോവിയെറ്റ് റഷ്യയിൽ നിന്നും ഉസ്ബെകിസ്ഥാൻ സ്വാതന്ത്രമായി . അങ്ങനെ ഉസ്ബെക് സോവിയെറ്റ് സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക് ആയി മാറി . ചില അല്പഞാനികൾ ഇമാം ബുഖാരി റഷ്യാ കാരനാനെന്നും , റഷ്യാക്കാരൻ എങ്ങിനെ അറബി പഠിച്ചു എന്നും ഇസ്ലാമിക സംസ്കാരം പഠിച്ചു എന്നും ചോദിക്കാറുണ്ട് . ബാലിശമായ ചോദ്യമാണെന്നു  ചരിത്രം അറിയുന്നവർ മനസ്സിലാക്കും . ഇവർ എങ്ങിനെ ലോക ചരിത്രങ്ങൾ വിശ്വസിക്കും ? കൊളംബസിന്റെ കണ്ടെത്തലുകൾ അന്ഗീകരിക്കും ? ;മലയാളി ഇംഗ്ലണ്ട് കാരനെക്കാൾ വ്യക്തവും വൃത്തിയുമായി ഇംഗ്ലീഷ് സംസാരികുമെനും , ആ ഭാഷ ലോകത്ത് പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആകുന്നു എന്നും ഇവർ വിസ്മരിക്കുമോ ? ഇവിടെ ഇതിന്റെ ഒന്നും തന്നെ ഒരു പ്രസക്തിയുമില്ല . 800 CE ൽ  ബഖറയിലെ  ഔദ്യോഗിക ഭാഷ തന്നെ അറബിക് ആയിരുന്നു . ഹിജറ 90 ൽ തന്നെ ഇസ്ലാം ഖുറാസാൻ പ്രവിശ്യ കീഴടക്കുകയും ചെയ്തിരുന്നു . അന്ന് മുതൽ ജെന്ഘീസ് ഖാൻ പിടിച്ചടക്കുന്നതുവരെ അവിടം ഇസ്ലാമിക രാജ്യമായിരുന്നു . വലം നിലവാരമില്ലാത്ത ഒരു ആരോപണം മാത്രമണത്.
                                     നിരവധി ഗ്രന്ഥമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ “അൽ ജാമിഉ സഹിഹ് അൽ മുസ് നദ്  മിൻ ഹദിസ്‌  അൽ റസൂൽ വ സുന്നത്തി വ അയിമ്മത്തി”  അഥവാ ‘സഹിഹ് അൽ ബുഖാരി’ നീണ്ട 16 വർഷം കൊണ്ടാണ് പൂര്ത്തിയാകിയത് . അതിൽ മർഫൂ മുത്തസിൽ ആവര്തനത്തോടെ 7394 ഉം മർഫൂ മുഅല്ലഖ്  1341 ഉം മുത്താഅബാത്ത്  344 ഉം  കൂടി 9082 ഹദീസുകലാണ് ഉള്ളത് . [ ഫത് ഹുൽ ബാരി ]
ഇമാം ബുഖാരി അന്ന്  പ്രചാരത്തിലുണ്ടായിരുന്ന ആറു ലക്ഷം ഹദീസിൽ നിന്നുമാണ് അദ്ദേഹത്തിന്റെ സഹിഹിൽ 9082 ഹദീസുകൾ ഉള്കൊള്ളിച്ചത് . ബാക്കിയുള്ള ഹദീസുകളെല്ലാം ദുർബലമായാതിനാനല്ല തന്റെ ഗ്രന്ഥത്തിൽ കൊടുക്കാത്തത്  മറിച്  ദൈർഖ്യം ഭയന്നാണ് .
ഇമാം ബുഖാരി പറയുന്നു : 'ഞാൻ ഈ ജാമിഇൽ സഹിഹല്ലാതെ ഉള്കൊള്ളിച്ചിട്ടില്ല . ദൈർഖ്യം നിമിത്തം മടുപ്പുളവാതിരിക്കാൻ മറ്റു സഹിഹുകൾ വിട്ടു കളഞ്ഞിരിക്കുകയാണ് " [ മുഖദ്ദിമ ഉലൂംഉൽ ഹദീസ്  9 ,10 ]. ആറു ലക്ഷം എന്ന് കേൾകുമ്പോൾ ഇന്ന് ചിലർ കോളിളക്കം ഉണ്ടാക്കുകയാണ് . അപ്പോൾ ബാക്കി ഹദീസ് എവിടെ ? ബാക്കിയെല്ലാം കള്ള ഹദീസണോ ? അന്നുണ്ടായിരുന്ന ആ ഹദീസെവിടെ ? അത് സംരക്ഷിക്കാൻ പണ്ഡിതന്മാർ മേനകെടാഞ്ഞതെന്ത് ? തുടങ്ങി പല സംശയങ്ങളും ഉന്നയിക്കുന്നു . അത്  ഉലൂമുൽ ഹദീസിൽ വേണ്ടത്ര അറിവില്ലതതുമൂലം ഉണ്ടാകുന്ന സംശയമാണ് . മുഹദ്ദിസുകൾ ഹദീസ് എന്ന് പറയുമ്പോൾ പല രീതിയുണ്ട് . ഖബറിനും , അസറിനും അവർ ഹദീസ് എന്ന് പ്രയോഗിക്കും . ചിലർ മാത്രം നബിയിൽ നിന്നും മർഫൂ ആയി വന്നതിനെ മാത്രം ഹദീസ് എന്നും സഹാബിയിൽ നിന്നും വന്ന മൗഖൂഫിനെ ഖബർ എന്നും പറയും . അപ്പോൾ അവർ ആറു ലക്ഷം ഹദീസ്  എന്ന് പറയുന്നത്  നബിയിൽ നിന്നും വന്ന വ്യത്യസ്ത സനദുള്ള വചനങ്ങൾക്കും[മർഫൂ ] , സഹാബിയുടെ വചനങ്ങൾക്കും[മൗഖൂഫ് ] , അസറൂകൾക്കും [ സഹാബിയുടെ കാലത്ത് നടക്കുന്ന സംഭവങ്ങൾ ആവരുടെ കർമ്മ ങ്ങൾ ]കൂടിയാണ് . സഹിഹ് ബുഖാരിയിൽ തന്നെ ഇത്തരത്തിലുള്ളവ കാണാം . അതാണ്‌  എന്നതിലെ ദൈർഖ്യം . ഉദാഹരണം : " എന്റെ പേരിൽ ആരെങ്കിലും മനപ്പൂർവം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ അവന്റെ സ്ഥാനം ഉറപ്പിച്ചുകൊള്ളട്ടെ " എന്ന ഹദീസ്  . ഇതിനു ഒരു സനദല്ല ഉള്ളത് . ഇത് മുതവാതിർ ആണ് . ഈ ഒരു നബിവചനം നമുക്ക് ലഭിക്കുന്നത്  100 ൽ അധികം വ്യത്യസ്ത  സനദിലൂടെ യാണെ ങ്കിൽ  അതിനെ ഒരു ഹദീസ് എന്നല്ല പറയുക പകരം 100 ഹദീസ് എന്നാണ് . ഇതുപോലെയുള്ള ആറു ലക്ഷം ഹദീസിൽ നിന്നാണ് ഇമാം ബുഖാരി തന്റെ ജാമിഉ സഹിഹ്  ഉണ്ടാക്കിയത് . ഇമാം ബുഖാരി പറഞ്ഞു :"എനിക്ക് ഒരു ലക്ഷം സഹിഹ് ഹദീസുകൾ മന പാഠമാണ്  രണ്ടു ലക്ഷം ദുർബല ഹദീസുകളും " [ ഇഖ്തിസാർ ഉലൂമുൽ ഹദീസ്  10 ]
മുഹദ്ദിസുകളുടെ ഇടയിൽ ഇമാം ബുഖാരി സൂര്യനാണ്  . ചുറ്റുമുള്ളവരെ പ്രകാശിതമാക്കുന്ന വെളിച്ചം .ആ പ്രഭ കൊണ്ട് മാത്രം തിളങ്ങിയവരാണ്  ശിഷ്യന്മാർ . ബുഖാരി ഇല്ലായിരുന്നെങ്കിൽ  അവർ ഇത്രമാത്രം പ്രശസ്തരാവില്ലായിരുന്നു . അദ്ദേഹത്തിന്റെ പ്രഗൽഭരായ ചില ശിഷ്യന്മാർ ...
ഇമാം ദാരിമി [181-255 ] ബുഖാരിയെക്കാൾ പ്രായകൂടുത്തൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ശിഷ്യത്വം സ്വീകരിച്ചു .
മുസ്ലിം ഇബ്ൻ ഹജ്ജാജ്  [202-261] സഹിഹ് മുസ്ലിമിന്റെ കർത്താവ്‌ .
അബു ഈസാ തിർമൂദി [209 -279] ജാമി ഉ തിർമൂദി യുടെ കർത്താവ്‌  
നസായി [215- 304]  സുനനുൽ കുബ്ര യുടെ കർത്താവ്‌  
അബു ദാവൂദ് [202-275] സുനൻ അബു ദാവൂ ദിന്റെ കർത്താവ്‌  
മുഹമ്മദ്‌ ഫർബരി [231 -330 ] സഹിഹ് ബുഖാരി നെരിട്ട്  റിപ്പോർട്ട്‌ ചെയ്തു
അബു ഹാത്തിം റാസി [240-327] പ്രമുഖനായ മുഫസ്സിറും കൂടിയാണിദ്ധേഹം 
ഇബ്ൻ ഖുസൈമ [223-311] സഹിഹ് ഇബ്ൻ ഖുസൈമയുടെ കർത്താവ്‌.
അങ്ങനെ നീളും ശിഷ്യ പരമ്പര . ഗുരുവിന്റെ നാമം അനശ്വരമാക്കിയ ശിഷ്യന്മാരെയാണ് അദ്ദേഹത്തിന് ലഭിച്ചത് .  . മറ്റൊരു ഈദ്‌ ഉൽ ഫിതറിന്റെ രാവിൽ ഹിജറ 256 ൽ ആ മഹാ പണ്ഡിതൻ ഇഹലോകം വെടിഞ്ഞു . അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുകട്ടെ ..നമ്മെയും അദ്ദേഹത്തെയും സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിപ്പിക്കുമാറാകട്ടെ ...

        ഏതൊരു പണ്ഡിതനെ പോലെയും അദ്ദേഹവും മഅസൂമല്ല [ തെറ്റ് പട്ടതവാൻ ]അതുകൊണ്ട് തന്നെ മാനുഷികമായ അബദ്ധങ്ങളും , പിഴവുകളും അദ്ദേഹത്തിനും സംഭാവിചിടുണ്ട് . നിവെദന്മാരെ സ്വീകരികുന്നതിൽ ചില പിഴവുകൾ അദ്ദേഹത്തിനും വന്നിട്ടുണ്ട് . അഹ്ൽ സുന്നക്ക് പുറത്തുള്ള കക്ഷികളിൽ നിന്നും , അതുപോലെ പ്രബലരല്ലാത്ത നിവെദകരിൽ നിന്നുമെല്ലാം  അദ്ദേഹം തന്റെ   സഹിഹിൽ ഹദീസുകൾ കൊടുത്തിട്ടുണ്ട് . പിൽകാലക്കാരും , സമകാലീനരും അതിനെ വിമര്ശിച്ചിട്ടുണ്ട്  . ഇമാം ദാറ് ഖുത്ത്നി ആ വിഷയത്തിൽ "അൽ ഇൽസമാത്  "എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുമുണ്ട് . ഇത് വെറും സ്വാഭാവികം മാത്രം , കാരണം അല്ലാഹുവിന്റെ ഗ്രന്ഥമാല്ലാതെ വേറൊരു ഗ്രന്ഥവും സമ്പൂർണ സത്യാമകാൻ ഒരു വഴിയുമില്ല. അങ്ങനെ ഉണ്ടെന്നു ഒരു മുസ്ലിം വാദിച്ചാൽ അവൻ അല്ലാഹു ഇറക്കിയതിനെ നിഷേധിച്ചവനാണ് . സത്യാ സമ്പൂര്ണത   എന്നത് കേവലം ഖുർആനിന്റെ  സ്വിഫത്താണ് . അല്ലാഹു പറയുന്നു :
أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفًا كَثِيرًا
'അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. '
[ നിസാഅ് 82 ]
എന്നാൽ ഈ വസ്തുതയൊക്കെ നിഷേധിച് , 'സഹിഹ് ബുഖാരിയിൽ ഉള്ള മുസ് നാദുകൾ സത്യസമ്പൂർണമാണെന്നും , ആ മുസ് നദുകൾ ഒരെണ്ണം എങ്കിലും ദുർബലമാണ് എന്ന് വാദിച്ചാൽ അവൻ ഹദീസ് നിഷേധിയാണെന്നും  അതുവഴി അവൻ കാഫിറായി എന്നുമാണ് '  ചില നൂതന വിഭാകക്കാരുടെ വാദം . ഇമാം ബുഖാരി ഉദ്ധരിച്ചാൽ പിന്നെ സനദ് നോകണ്ടാ , കണ്ണടച് സ്വീകരികാം എന്ന് പറഞ്ഞു ജനങ്ങളെ  തെറ്റായ തക് ലീദിന്റെ  പാതയിലേക്കാണ്  ഇവർ നയിക്കുന്നത് .ഈ ആളുകൾ പോലും അങ്കികരിക്കുന്ന ആധുനികനും സലഫിയുമായ ഷൈക് നസിറുധീൻ അൽ അൽബാനി വരെ ബുഖരിയിലെ ഹദീസുകളിൽ ചിലതിനെ ദുർബലം എന്ന് അദ്ദേഹത്തിന്റെ ഫതവയിൽ പറഞ്ഞിട്ടുണ്ട്  [ഫതവ അൽബാനി  565]. ഈ സത്യത്തെയൊക്കെ നിഷേധിച്ചാണ്  ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിന്റെ പേരിൽ ഇവർ ഒരു വിഭാഗത്തെ കാഫിറാക്കുന്നത് .!മേൽ പറഞ്ഞ പണ്ഡിതന്മാരുടെ എല്ലാ അഭിപ്രായവും ഇവർ സ്വീകരിക്കരുമില്ല എന്നത്  വിരോധാഭാസം . അപ്പോൾ പ്രാമാണികമായി വസ്തുത നോക്കിക്കാണലല്ല  ഉദ്ദേശമെന്നു വ്യക്തം . അപ്പോൾ പിന്നെ എന്തായിരിക്കും ഈ ആരോപണ ലക്ഷ്യം ? അത് വായനക്കാർ വിലയിരുത്തുക .
അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. " [ ഹുജറാത്ത്  6 ]
അതിനാൽ ബുഖാരിയുദ്ധരിച്ചതാണെലും മുസ്ലിമുദ്ധരിച്ചതാണേലും സനദ് പരിശോധിക്കണം , വാർത്ത പരിശോധിക്കണം . സഹാബത് മുതൽ പ്രസ്തുത ആയത്തുകൾ പരിഗണിച്  അന്ന് മുതൽ സ്വീകരിച്ചുപോന്ന പല മാനദൺഡങ്ങളും കോർത്തിണക്കിയും  മിനുക്കിയെടുതും ഉണ്ടായ ഹദീസ് നിദാനശാസ്ത്രപ്രകാരം ഒരു ഹദീസ് സഹിഹ് എന്ന് പരിഗണിക്കണമെങ്കിൽ ;
1-സനദിലെ എല്ലാ നിവേദകരും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാപാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനാകതവനും ആകണം.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം ;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ്  ഓർമ്മയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്ധരി കുന്നവനെങ്കിൽ  മനപാഠ മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്കണം.
3-സനദ് മുത്തസ്സിൽ  ആകണം  ;
അഥവ ഹദീസ് ഉദ്ധരി കുന്ന മുഹദ്ധിസ്  മുതൽ നബി [സ ] വരെ ഇടക്ക്  കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .
4-ഹദീസ് മുഅല്ലൽ ആകരുത്  ;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന്  എന്നിവ  മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായി  ഉള്ള ഹദീസ് ആകരുത്  എന്നർത്ഥം.
[നുക്ക്ബത്തുല്  ഫിക്കർ  ]
ഇമാം ശാഫി പറയുന്നു : ഒരു ഹദീസ് സഹിഹാകാൻ ആ ഹദീസിലെ നിവേദകന്മാർ വിശ്വാസികളാവണം , സത്യാ സന്ധരാകണം , നിവേദനം ചെയ്യുന്ന കാര്യം വെക്തമായും മനസ്സിലക്കിയിടുണ്ടാകണം ,വെക്തമായ ഭാഷയിൽ തന്നെ പറയണം ഇല്ലെങ്കിൽ ഹദീസിന്റെ ആശയം വെക്തമാകില്ല . ചിലപ്പോൾ അതുകാരണം ആശയം തന്നെ അട്ടിമറിക്കപെട്ടെകാം .നിവേദകൻമാർ ഓർമയിൽനിന്നുമാണ് ഹദീസ് ഉദ്ധരികുന്നത്തെന്ഗിൽനല്ല ഓർമ്മശക്തിയുള്ളവരായിരിക്കണം . ഗ്രന്ഥത്തിൽ നിന്നുംഉദ്ധരികുന്നത്തെന്ഗിൽ കൃത്യമായി ഹദീസുകൾ എഴുതിസൂക്ഷികുന്നവരായിരിക്കണം . കൂടുതൽ പ്രബലരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും എതിരാകരുത് ,നിവേദകർ മുദല്ലിസ് ആകരുത്  അഥവാ താൻ നേരിട്ട് കണ്ടിടുള്ള നിവേദകനിൽ നിന്നും താൻ കേൾക്കാത്ത ഹദീസ് അയാളിലേക് ചേര്ത് പറയുന്നവരാകരുത് . അതുപോലെ , ഇത്തരം ഗുണങ്ങൾ ഉള്ള നിവേദകന്മാർ തുടരെ തുടരെ പരമ്പരമുറിയാതെ നബി [സ ] വരെ എത്തുകയും ചെയ്യണം .[രിസാല 320]
പ്രസ്തുത ഉസൂലുകൾ  അബൂദാവൂദിനും , തിര്മൂദിക്കും , ഇബ്ൻ മാജകും മാത്രം ബാധകമല്ല മറിച്ചു ബുഖാരിക്കും ,മുസ്ലിമിനും ബാധകമാണ് .
വിമർശന വിധേയരായ നിവേദകർ  ഉള്ള സനദിലൂടെ ബുഖാരി ഹദീസ് ഉദ്ധരിച്ചാൽ അത് ദുർബലം തന്നെയാണ് . അല്ലാ എന്ന് വാദിക്കൽ കേവലം ഇമാം ബുഖാരിയെ അന്തമായി തക്ലീദ് ചെയ്യൽ മാത്രമാണ് . ആരോപണം വന്നാൽ  കേവലം എന്തെങ്കിലും മറുപടി  ഏതെങ്കിലും പണ്ഡിതന്മാർ പറഞ്ഞാൽ മതിയാകുകയില്ല മറിച്ച്  മറുപടി ശക്തയുക്തമാകണം . എന്തെങ്കിലും മറുപടി പറഞ്ഞിട്ട്  , നിങ്ങളുടെ ആരോപണത്തിന് മറുപടി ഉണ്ട് എന്ന്  നാവുകൊണ്ട് പറഞ്ഞാൽ മതിയാകുകയില്ല .
വിമർശന വിധേയരായ ചില റാവികൾ [ നിവെദകർ ]
إبراهيم بن يوسف بن إسحاق بن أبي إسحاق السبيعي الكوفي
 وقال النسائي : ( ليس بالقوي ) وقال إبراهيم بن يعقوب : ( ضعيف الحديث )
1-ഇബ്രാഹീം ഇബ്ൻ യൂസഫ്‌
ഇബ്രാഹീം ഇബ്ൻ യൂസഫ്‌ ഇബ്ൻ ഇസഹാക്ക് ഇബ്ൻ അബീ ഇസഹാക്ക്  സബീയ്ഹി കൂഫി

ഇമാം നസായി  പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല
ഇമാം ഇബ്രാഹിം ഇബ്ൻ യഅകൂബ്  പറഞ്ഞു : ഇയാളുടെ ഹദീസുകൾ ദുർബലമാണ്
[തഹ്ദീബ് അല കമാൽ 1/ 148 ]

 وقال أبو داود : ( ضعيف )  وقال الذهبي : ( فيه لين )

ഇമാം അബൂദാവൂദ്  പറഞ്ഞു ; ഇയാൾ ദുർബലനാണ്  [ തഹ്ദീബ്  അ തഹ്ദീബ്  1/ 160 ]
ഇമാം ദഹബി  പറഞ്ഞു : വളരെ അശ്രധനാണ്   [ കാശിഫ്  1/ 227 ]

وقال النسائي : ( ليس بالقوي )

ഇമാം നസായി  പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല

[ദുഅഫാഹുൽ  നസായി 13 ]

ഇമാം ബുഖാരി 35, 156 ,240 , 1781 , 3763, 4349, etc.  നമ്പറായി ഉദ്ധരിച്ച ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നാണ് .

سلم بن زرير العطاردي أبو يونس البصري
ال : عنه يحيى بن معين : ( ضعيف  وقال : أبـو داود : ( ليس بذاك قال النسائي : ( ليس بالقوي


2- സാലിം ഇബ്ൻ സരീർ
സാലിം ഇബ്ൻ സരീർ അബൂ യുനസ് ബസരീ

ഇമാം യഹിയ്യ ഇബ്ൻ മുഈൻ  പറഞ്ഞു : ഇയാൾ ദുർബലനാണ്
ഇമാം അബൂദാവൂദ്  പറഞ്ഞു ; ഇയാൾ ഒന്നുമല്ല
ഇമാം നസായി  പറഞ്ഞു :ഇയാൾ പ്രബലനല്ല
[തഹ്ദീബ് അല കമാൽ 3/234, തഹ്ദീബ്  അ തഹ്ദീബ് 4/114]


ഇമാം ബുഖാരി 682, 3241, 3571, 6172, 6449 നമ്പറായി ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

عبد الله بن المثنى بن عبد الله بن أنس الأنصاري

قال النسائي : ( ليس بالقوي وقال الدار قطني : ( ضعيف وقال إبن معين : ( ليس بشيء وقال الساجي : ( فيه ضعف لم يكن من أهل الحديث روى مناكير


3- അബ്ദുല്ല ഇബ്ൻ മുസന്നി
അബ്ദുല്ല ഇബ്ൻ മുസന്നി  ഇബ്ൻ അബ്ദുള്ള ഇബ്ൻ അനസ് അൻസാരി

ഇമാം നസായി  പറഞ്ഞു :ഇയാൾ പ്രബലനല്ല
ഇമാം യഹിയ്യ ഇബ്ൻ മുഈൻ  പറഞ്ഞു ; ഇയാൾ ഒന്നുമല്ല
ഇമാം ദാറുഖുത്ത്നി പറഞ്ഞു : ഇയാൾ ദുർബലനാണ്           
ഇമാം സാജി പറഞ്ഞു ; ഇയാളുടെ ഹദീസിലെ ദുർബലത മുലം അഹ് ലുൽ ഹദീസുകാർ ഇയാളിൽ നിന്നും ഹദീസ് ഒഴിവാക്കി

[തഹ്ദീബ്  അ  തഹ്ദീബ് 5/338 , തഹ്ദീബ് അല കമാൽ 2/263]

ഇമാം ബുഖാരി 94,5004, 6244 etc .ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

عبد الرحمن بن عبد الله بن دينار 

وقال إبن معين : ( في حديثه عندي ضعف وذكره إبن الجوزي في ( الضعفاء ) الورقة : 94.
وقال أبو زرعة الرازي : ( ليس بذاك ) أبو زرعة : 443. وقال الدار قطني : ( غيره إثبت منه ) التتبع : 254. قال : عنه أبو حاتم : ( لين يكتب حديثه ولا يحتج به 

4- അബ്ദുള്ള ഇബ്ൻ ദിനാർ
അബ്ദുറഹ്മാൻ ഇബ്ൻ അബ്ദുള്ള ഇബ്ൻ ദിനാർ

ഇമാം യഹിയ്യ ഇബ്ൻ മുഈൻ  പറഞ്ഞു ; അദ്ദേഹത്തിന്റെ ഹദീസുകളിൽ ദുർബലതയുണ്ട്
ഇമാം ഇബ്ൻ ജവ്സി  ദുഅഫാഹിൽ  ഉദ്ധരിച്ചിരിക്കുന്നു [ദുഅഫാഹ്  94]
ഇബ്ൻ ഹജർ തക്രീബിൽ പറഞ്ഞത്  വിശ്വസ്തനാണെലും പിഴവ് വരുത്താറണ്ടെന്നാണ് .
ഇമാം അബു ഹാത്തിം പറയുന്നു : അശ്രധനാണ് .
ഇമാം അബൂ സുർഅത്ത്  പറഞ്ഞു : ഇദ്ദേഹം ഒന്നുമല്ല
മറ്റുള്ളവർ പ്രബലനെന്നു പറഞ്ഞു

[തഹ്ദീബ്  അ  തഹ്ദീബ് 6/187 , അബു സുർഅത്ത് 443 , അൽ ഇൽസമാത്  തതബ്ബുഅ  254]

ഇമാം ബുഖാരി  210, 694, 2159, 6478,7043 etc. ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

نعيم بن حماد بن معاوية 
وقال أَبُو عبيد الآجري، عَنْ أَبِي دَاوُدَعند نعيم بن حماد نحو عشرين حديثا عَنِ النَّبِيِّ صَلَّى اللَّهُ عليهوسلم ليس لها أصل .
وقال  النسائي نعيم بن حماد ضعيف

5- നുഅഈം ഇബ്ൻ ഹമ്മാദ്
നുഅഈം ഇബ്ൻ ഹമ്മാദ് ഇബ്ൻ മുആവിയ ഇബ്ൻ ഹാരിസ്

 
ഇമാം അബു ദാവൂദ് പറഞ്ഞു : നഈം ഇബ്ൻ ഹമ്മാദ് നബിയിലെക്ക് ചേർത്തു അദ്ദേഹം പറയാത്ത 20 ഓളം ഹദീീസുകൾ കേട്ടിയുണ്ടാക്കിയിട്ടുണ്ട് .
ഇമാം നാസയി പറഞ്ഞു : ഇയാൾ ദുർബലനാണ് .

 [തഹ്ദീബ് അല കമാൽ 6451]

قال ابن حماد - يعني الدولابي - : نعيم ضعيف . قاله أحمد بن [ ص: 609 ] شعيب ، ثم قال ابنحماد : وقال غيره : كان يضع الحديث في تقوية السنة ، وحكايات عن العلماء في ثلب أبي فلانكذب 

ഇമാം ഇബ്ൻ ഹമ്മദ്‌  ദൗലാബി പറഞ്ഞു : ദുർബലനാണ് , ഹദീസുകൾ കെട്ടി ഉണ്ടാകാറുണ്ട് .
ഇമാം അബു ദാവൂദ് പറഞ്ഞു : നഈം ഇബ്ൻ ഹമ്മാദ് നബിയിലെക്ക് ചേർത്തു അദ്ദേഹം പറയാത്ത 20 ഓളം ഹദീീസുകൾ കേട്ടിയുണ്ടാക്കിയിട്ടുണ്ട് .
ഇമാം നാസയി പറഞ്ഞു : ഇയാൾ ദുർബലനാണ് .

[സിയാർ അഅലാ]

ഇദ്ദേഹം ജഹിമിയ്യ വിഭാഗത്തിൽ പെട്ടതായിരുന്നു പിന്നീട് തിരിച്ച് വന്നു ആദ്യത്തെ മുസ് നദ്  എഴുതി . ഹദീസ് കേട്ടിയുണ്ടാകുന്ന ഇയാളിൽ നിന്നാണ്  കുരങ്ങു വ്യഭിചരിച്ചു എന്ന ഹദീസ് ഇമാം ബുഖാരി സ്വീകരിച്ചത്  !അത്  അദ്ദേഹത്തിന് പറ്റിയ ഒരു അബദ്ദമാണ് . വഹിയ്യില്ലാത്ത വെറും പണ്ഡിതൻ മാത്രമാണ്  ഇമാം ബുഖാരി .

ഇമാം ബുഖാരി  3849, 7189 etc. ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

അതെ പോലെ ഇമാം മുസ്ലിം അദ്ദേഹത്തിന്റെ സഹീഹിൽ അഹ് ല്  സുന്നക്ക്  പുറത്തുള്ള മുർജീഉകളിൽ നിന്നും ഹദീസ് ഉദ്ദരികുന്നുണ്ട് .
ബഷീർ ഇബ്ൻ മുഹാജിർ ഉദാഹരണം .ഇമാം അഖീലി പറഞ്ഞു : ഇദ്ദേഹം മൂർജീഉകളിൽ പെട്ടവനാണ്.
[തഹ്ദീബ്  അ  തഹ്ദീബ് 1/411]

അയാളെ കുറിച്ച് പണ്ഡിതന്മാർ പറയുന്നത്

زكريا بن يحيى الساجي منكر الحديث، عنده مناكير
          أحمد بن حنبل        منكر الحديث
          يخالف في بعض حديثه


ഇമാം അഹമ്മദ്  പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം സാജി പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം ബുഖാരി പറയുന്നു : ധാരാളം വ്യരുധ്യങ്ങൾ ഹദീസിൽ വരുത്താറുണ്ട് .  

[തഹ്ദീബ് അല കമാൽ 727]      

അതേപോലെ ശിയാക്കളിൽ നിന്നും ഇമാം ബുഖാരി ഹദീസ് ഉദ്ധരിക്കുന്നുണ്ട് .
ഉദാഹരണം : ഉബൈദുല്ല ഇബ്ൻ മൂസ കൂഫി
عبيد الله بن موسى
أبو حاتم بن حبان البستي ;    قال كان يتشيع
أبو دواد السجستاني ; كان محترقا شيعيا
عبد الباقي بن قانع البغدادي  يتشيع
يعقوب بن سفيان الفسوي     منكر الحديث


ഇമാം അബുദാവൂദ്  പറയുന്നു : ഇദ്ദേഹം കടുത്ത ശിയാ ആണ് .
അബു ഹാത്തിം ഇബ്ൻ ഹിബ്ബാൻ ബസതി പറയുന്നു : ഇദ്ദേഹം ശിയാക്കളിൽ പെട്ടവനാണ് .
അബ്ദുൽ ബക്കി ഇബ്ൻ ഖനിഹ്  ബഗ്ദാദി പറയുന്നു : ഇദ്ദേഹം ശിയാക്കളിൽ പെട്ടവനാണ് .
യാക്കൂബ് ഇബ്ൻ സുഫ്‌യാൻ ഫസവീ പറയുന്നു ; ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് .

[തഹ്ദീബ് അല കമാൽ 3689  , സിയാർ അഅലാ]

ഇമാം ബുഖാരി 7311, 6154 etc.. ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു

മറ്റൊരു റാവി അബ്ബാദ് ഇബ്ൻ യാഅക്കൂബ് ആണ് .
وقال ابن عدي : فيه غلو في التشيع

وقال ابن عدي : روى مناكير في الفضائل والمثالب
          أبو الفرج بن الجوزي     متهم بالوضع
قال  عَلِي بْن مُحَمَّد المروزي سئل صَالِح بْن مُحَمَّد، عَنْ عباد بْن يعقوب الرواجني، فَقَالَكَانَ يشتمعُثْمَان

ഇബ്ൻ അദിയ്യു പറയുന്നു ; ഇദ്ദേഹം അതിര് കവിഞ്ഞ ശിയായാണ്  , ഫദാഇലുകൾ  പറയുന്ന ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് .
ഇമാം ഇബ്ൻ ജവ്സി പറയുന്നു : ഇയാള് കളവ് പറയുന്നവനാണ്
ഉബൈദുല്ല ഇബ്ൻ യഅകൂബ്  റവാജിനി പറയുന്നു : ഇദ്ദേഹം ഉസ്‌മാൻ [റ ] അക്ഷേപികാരുണ്ട്

[ തഹ്ദീബ് അൽ കമാൽ 3104 , സിയാർ അഅലാ ]

ഇമാം ബുഖാരി 7534 ആം  ഹദീസ് ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

ഇതേപോലെ വിമർശന വിധേയരായ നൂറു ക്കണക്കിന് റാവികൾ ബുഖാരി , മുസ്ലിം എന്നിവരുടെ ഗ്രന്ഥങ്ങളിൽ ഉണ്ട് . അത് ആ മഹാന്മാരുടെ ഗ്രന്ഥങ്ങൾക്ക്  യാതൊരു മങ്ങലും എൽപ്പിക്കുന്നില്ല . അത്തരം റാവികളുടെ അൽപം ചില ഹദീസുകൾ ഒഴിച്ചാൽ ബാക്കി എല്ലാം  തികച്ചും ആധികാരികമാണ് . അതുകൊണ്ട് തന്നെ ഇസ്ലാമിക ലോകം പരിശുദ്ധ ഖുർആൻ  കഴിഞ്ഞാൽ  കൂടുതൽ ആധികാരിക ഗ്രന്ഥമായി പരിഗണിക്കുന്നത്  ;ലോകത്തുള്ള മറ്റു വേദങ്ങളേയോ  സംഹിതകളെയോ അല്ല  പകരം ഇമാം മുഹമ്മദ്‌ ബുഖാരിയുടെ ജാമിഉ സഹിഹ്  ആണ്  . ആ സ്ഥാനം ആ ഗ്രന്ഥത്തിന് ലഭിച്ചത്  അദ്ദേഹത്തിന്റെ ആത്മാർത്ഥ പരിശ്രമം കൊണ്ടാണ് ,പലതിനോടും വിരക്തി പ്രകടിപ്പിച് എന്നാൽ സുന്നത്തുകൾ പിൻപറ്റി അദ്ദേഹം നടത്തിയ കഠിനാധ്വാനത്തിന്റെ  ഫലമാണ് . അദ്ദേഹം ജീവിതമായും ജീവിത ലക്ഷ്യമായും കണ്ടത്  ഹദീസ് പഠനമാണ് . അദ്ദേഹം പറയുന്നത്  നോക്കുക : " ഭാരണാധികാരിയുമായുള്ള സഹവാസം വിജ്ഞാനത്തെ ഇടിച്ചു താഴ് ത്തുന്നതിനു തുല്യമാണ്  അവരെ പുകഴ് ത്തുന്നത്  ദീനിനെ കളങ്കപെടുത്തലും "
അദ്ദേഹത്തിന്റെ ഒരു സദസ്സിനു ആളുകൾ  കൊതിച്ചിരുന്നു ഇമാം മുസ്‌ലിം പറയൂന്നു ; " ബുഖാരി നിശാപൂരിലെത്തുന്നു എന്ന വാർത്ത അറിഞ്ഞ ഉടനെ ജനങ്ങൾ മൂന്നും നാലും വഴികളിലൂടെയായി അദ്ദേഹത്തെ സ്വീകരിക്കാൻ പുറപ്പെടുമായിരുന്നു . ഇത്തരം സ്വീകരണം ഏതെങ്കിലും ഭാരണാധികരിക്കോ പണ്ഡിതനോ കിട്ടിയതായി എനിക്കറിയില്ല " [ സീറത്തുൽ ബുഖാരി ]
അതിനാൽ അല്ലാഹുവിന്റെ പ്രസ്താവന അനുസരിച് അവന്റെ ഗ്രന്ഥമാല്ലാതെ മറ്റുള്ള ഗ്രന്ഥം സമ്പൂർണ സത്യമാകില്ല എന്ന വസ്തുത പ്രകാരം സഹിഹ് ബുഖാരിയിൽ ഉള്ള മുസന്നദുകൾ എല്ലാം തന്നെ കുറവുകളിൽ നിന്നും പിഴവുകളിൽ നിന്നും മുക്തമല്ല എന്ന് വിശ്വസിക്കൽ  സത്യവിശ്വാസിയുടെ ബാധ്യതയാണ് .

വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിനായി തന്നെയാണ്‌ അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത്‌ വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല”

[ഇസ്റാഅˇ 15]

Comments

Popular posts from this blog